Pages

Thursday, December 1, 2011

കൃഷ്ണശില



ജീവിതത്തിലേയ്ക്ക്
ഉരുണ്ടു വീണ
വ്യഥകളുടെ കല്ലുകള്‍
ഉടച്ചുടച്ചവള്‍ ശിലയായ്‌

ഇതെന്‍ കൃഷ്ണശില
സ്നേഹപൂജയ്കായ്‌
എന്നുമെനിയ്ക്ക്
വേണമെന്നവന്‍

മോഹങ്ങള്‍ കൊണ്ട്
അഭിഷേകം ചെയ്തു
തലോടി തലോടി
ഉടല്‍ മിനുസമാക്കി

രാവുകളില്‍ പ്രാര്‍ത്ഥനാ-
നിരതമായ ചുണ്ടുകളാല്‍
ചുംബിച്ചു ചുംബിച്ചു
ജീവന്‍ തുടിപ്പിച്ചു

നിലാവ് പെയ്യുന്ന
ശരത്ക്കാല യാമങ്ങളിലെ
പ്രണയാഗ്നിയിലവള്‍
കന്മദമായ്‌ കിനിഞ്ഞു

വസന്തം പോയി
വര്‍ഷം വന്നപ്പോള്‍
അവന്‍റെ മഴപ്പാതയിലെ
ചവിട്ടുകല്ലായവള്‍


(Pic courtsey: Google)