ജീവിതത്തിലേയ്ക്ക്
ഉരുണ്ടു വീണ
വ്യഥകളുടെ കല്ലുകള്‍
ഉടച്ചുടച്ചവള്‍ ശിലയായ്
ഇതെന് കൃഷ്ണശില
സ്നേഹപൂജയ്കായ്
എന്നുമെനിയ്ക്ക്
വേണമെന്നവന്‍
മോഹങ്ങള്‍ കൊണ്ട്
അഭിഷേകം ചെയ്തു
തലോടി തലോടി
ഉടല് മിനുസമാക്കി
രാവുകളില്‍ പ്രാര്‍ത്ഥനാ-
നിരതമായ ചുണ്ടുകളാല്‍
ചുംബിച്ചു ചുംബിച്ചു
ജീവന് തുടിപ്പിച്ചു
നിലാവ് പെയ്യുന്ന
ശരത്ക്കാല യാമങ്ങളിലെ
പ്രണയാഗ്നിയിലവള്‍
കന്മദമായ് കിനിഞ്ഞു
വസന്തം പോയി
വര്‍ഷം വന്നപ്പോള്‍
അവന്റെ മഴപ്പാതയിലെ
ചവിട്ടുകല്ലായവള്‍
(Pic courtsey: Google)
22 comments:
ഉം വായിച്ചു ..കവിതയില്‍ ..കുറെ വരികള്‍ ...ഉണ്ട് ..നല്ല ശൈലിയുണ്ട് എന്നാലും അങ്ങ് പോര ..
ആത്മബന്ധത്തിന്റെ അസ്തമയങ്ങൾ അങ്ങനെയാണോ..എങ്കിൽ എന്തിനു സ്നേഹം പകരണം..? അടിമത്തമല്ലേ അഭികാമ്യം
യാഥാര്‍ത്ഥ്യം,,,
ആശംസകൾ...
ആശംസകള്‍.
വായിച്ചു
എന്തിനും കല്ലായി കൂടെ നിന്നവൾ ...
അത്ഭുതം തോന്നുന്നുവോ ?
"പ്രാര്‍ഥനാ നിരതമായ ചുണ്ടുകളാല്‍ ചുംബിച്ചു ചുംബിച്ച് ...."
നല്ല വരികള്‍ .ആശംസകള്‍ !
വായിച്ചു
‘നിലാവ് പെയ്യുന്ന ശരത്ക്കാല യാമങ്ങളിലെ
പ്രണയാഗ്നിയിലവള്‍ കന്മദമായ് കിനിഞ്ഞു‘
നല്ല പദ സമ്പത്താൽ ആറ്റികുറുക്കിയ ഒരു കവിത
വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വസന്തത്തിനു വരാതിരിക്കാനാവില്ലല്ലോ!
നല്ലൊരു കൊച്ചു കവിത.
Nice
Best wishes
വായിച്ചു
വായിച്ചു.ആശംസകള്‍ !
ലളിതമായ വരികള്‍ ,ആശംസകള്‍ ...........
വസന്തം പോയി
വര്‍ഷം വന്നപ്പോള്‍
അവന്റെ മഴപ്പാതയിലെ
ചവിട്ടുകല്ലായവള്‍
നല്ല വരികള്‍ ... ആശംസകള്‍
പരിണാമം...
നല്ല ഒരു ആശയം. വാക്കുകൾ നിരത്തുമ്പോൾ ‘ഗദ്യകവിത’യാവും. ആ ഇനത്തിൽ നല്ലത്. ‘മോഹങ്ങൾകൊണ്ട് അഭിഷേകംചെയ്ത് തലോടിത്തലോടി ഉടൽ മിനുസമാക്കി..’ നല്ല ഭാവന. അടുത്തത് വരട്ടെ. ആശംസകൾ.....
നല്ല താളത്തില്‍ പാടാന്‍ പറ്റും ..
ആശംസകള്‍..
enikkishttappettu,nannayi
വായിച്ചു :)
അവന്റെ വര്‍ഷകാലങ്ങളിലെ നടക്കല്ലായി അവള് അല്ലേ, നന്നായിരിക്കുന്നു.
Post a Comment