Pages

Friday, September 19, 2014

കാടിന്റെ മകള്‍

അവളുടെ മരങ്ങള്‍ക്കു മണവും
അവളുടെ വെയിലിനു തണലും
കാടിനു ചൂടും കറുത്ത കുളിരും 
പുഴയില്‍ നിലാവുമുണ്ടായിരുന്നു
കാടു വെട്ടി ,മലയിടിച്ചു ,പുഴയൂറ്റി
വിശന്നൊട്ടിയ അവളുടെ കുഞ്ഞുങ്ങളെ
വെളിവരമ്പിലെ ശോഷിച്ച
അക്കേഷ്യമരത്തണലിലിരുത്തി
അടയാത്ത വാതിലുള്ള ഇരുട്ടുമുറിയില്‍
അവളെ സംസ്ക്കാരസമ്പന്നയാക്കി
രാപകല്‍ നഗരവാതിലില്‍
നിര്ത്തിയിരിക്കുന്നതെന്തിനു?
അവളുടെ നിഴല്‍ തനിച്ചല്ല ,
പതുക്കെയാണെങ്കിലും നിഴല്‍ നിരകള്‍
നീളുന്നുണ്ട്, ഭരണചക്ക്രത്തിന്റെ -
കാലുകള്‍ അവര്‍ മുറിച്ചുമാറ്റും മുമ്പേ
അവളുടെ മുളവീടും , മുളയരിയും
ഒറ്റമുറി ചേലയും തിരിച്ചുകൊടുക്കൂ
നാട്ടുമൃഗങ്ങള്‍ കാട്ടില്‍ കയറരുത്
അതു കാടിന്റെ നിയമം
രാജാവിന്റെ‍യും പ്രജയുടെയും
വിശപ്പാറ്റാനുള്ളതല്ലേ ഈ മണ്ണ്?