Pages

Saturday, August 29, 2015

പരാജിതന്റെ ചിത

അവരൊക്കെയും പലകാലങ്ങളില്‍ 
എന്റെ സ്വപ്നങ്ങളില്‍ നിന്നും
എന്തിനെന്നോ എവിടെക്കെന്നോ 
പറയാതെ ഇറങ്ങിപോയവര്‍
ഇരുട്ട് കടല്‍ നിറച്ച പകലിലും
ഒഴിമുറിയാതെ സ്വപ്‌നങ്ങള്‍
പിന്നെയും എന്നെ കാണുന്നു
മരിച്ചവരുടെ വയലിലേക്കു
അവരെന്നെ  എടുത്തുകൊണ്ടുപോയി
വഴിയില്‍ തോളുരുമ്മിയിരുന്നവര്‍
നുണകള്‍ വാറ്റിയ വീഞ്ഞിന്റെ
ലഹരിയില്‍ പരസ്പരം തലചായ്കെ
ശവപ്പായയില്‍ ചുരുണ്ടു കിടന്നഞാന്‍
ചിരിച്ചു ചിരിച്ചു വിറങ്ങലിച്ചു
അനുതാപത്തിന്റെ മേലങ്കി പുതച്ചു
അവസാനകാഴ്ച്ക്കു നീ വന്നു നില്ക്കരുത്
പരാജിതനു ഓര്മ്മയിടങ്ങളോ,
അവശേഷിപ്പുകളോ , അടയാളങ്ങളോ ഇല്ല
അവനെന്നും മരിച്ചവരുടെ വയലിലെ
വളക്കൂറില്ലാത്ത ചുവന്ന മണ്‍തരിമാത്രം